എഴുതിയൊഴുകീടവെ അഴലഴകിലാഴ്ന്നിടും
പുഴയതിലുമാഴിതന്‍ പൊരു,ളരുളുണര്‍ന്നിടും
നിഴലുകളുടെ ലോകമാം കുമിളകളിലെങ്കിലും
നുരകളില്‍ വിടര്‍ന്നിടും കുമിളകളിലൊക്കെയും
പ്രതിഫലിതമാകുവാന്‍ ഗഗന, മതു നീലയാം!
ഇരുളിനു ഭരിക്കുവാന്‍ അരുളരുളിടുന്നൊരീ
രജനിയിലുണര്‍ന്നിടും മലരുകളുണര്‍ന്നിടാ-
ക്കുമിളകളിലായിരം ഉഡുനിരകള്‍ താരവും!
അവയുടെ പൊരുള്‍ സ്വയം കവിതയിലെ ബിംബമായ്
അറിയുവതിനായിടും കുമിളയതു ഞാനിനി!
No comments:
Post a Comment