Total Pageviews

Friday 12 May 2023

നബിയുടെ വൈദ്യപഥത്തില്‍

ശാഫി സുഹാരി, മുഹമ്മദുനബിയുടെ
വൈദ്യപഥത്തില്‍ നിയോഗം പോലാ-
ണെത്തിയതെന്നറിയുന്നു, ഞാനും
നിത്യന്‍ ചൂണ്ടിക്കാട്ടിയ വഴികളി-
ലൊത്തിരി നാളായലയുന്നവനാം
പദ്യം വൈദ്യവുമൊരുപോല്‍ പഥ്യം!
വൈദ്യവിശാരദ, ശാഫീ, മൗലിക
വാദി നിനക്കെഴുതുന്നവനിവനും
മൗലികവാദം വെടിയരുതെന്നാം
കരുതീടുന്നതു , പക്ഷേ ഞാനൊരു
ക്രൈസ്തവ മൗലികവാദി, യതില്‍പ്പര-
മെല്ലാം കേള്‍ക്കാന്‍ ചെവിയുള്ളവനും.
ഗണപതി ഗുരുവിന്‍ മാതൃകയെന്നാം
ഗുരുവാം നിത്യന്‍ ചൊന്നതു, ഞാനെന്‍
കരളിലതിന്‍പൊരുളറിയുന്നതിനാല്‍
ചെവിയും മൂക്കും വലുതാക്കീടാന്‍
കഴിയും മര്‍ത്യനുമെന്നരിയുന്നോന്‍
തുമ്പിക്കൈ മൂക്കെന്നറിയുന്നോന്‍!
മൂക്കു മൃഗത്തിനു ഭക്ഷ്യ,മഭക്ഷ്യവു-
മെന്തെന്നറിയാനുള്ള വിവേകം
വാസനയായറിയിച്ചിടുമവയവ,-
മതുതാനിങ്ങു നമുക്കു വിവേകം!
ഇതുപോലറിവുകള്‍ രൂപങ്ങളിലും
കഥകളിലും ചേര്‍ത്തരുളീടുന്നോരു
പാരമ്പര്യം സകലമതങ്ങളു-
മുള്‍ക്കൊള്ളാറുണ്ടെന്നറിവൂ ഞാന്‍!
ഇസ്ലാം പക്ഷേ, ദൈവശതങ്ങടെ
പേരില്‍ മാനുഷര്‍ തമ്മിലടിക്കവെ
ജന്മമെടുത്തൊരു മതമാം, പരമം
പൊരുളൊന്നെന്നരുളാനതു വന്നൂ.
അതു സത്യം; ഞാനതിനോടൊപ്പം
പൊരുളുകള്‍ പലതുണ്ടെന്നും കാണ്മൂ.
പരമം പൊരുളിലടങ്ങീടും പൊരു-
ളഖിലവുമെന്നുമറിഞ്ഞീടുന്നൂ.
അതിനാല്‍ ദൈവികമെല്ലാ സത്യവു-
മെന്നറിയുന്നൂ ഞാ,നെന്‍ ക്രൈസ്തവ-
വിശ്വാസത്തിന്‍ മൗലികതത്ത്വം:
ദൈവം താതന്‍; നാം സോദരരാം!
ഇതിനോടിസ്ലാം യോജിക്കില്ലേ?
ഇതു വേദാന്തവുമരുളുവതല്ലേ?
ആണെന്നാണറിയുന്നതു ഞാന്‍, നാം
സോദരരറിവിവയങ്ങിങ്ങുള്‍ക്കൊ-
ണ്ടാവും വിധമീ ലോകം നിറയും
രോഗങ്ങള്‍ക്കെതിരായ്‌പ്പൊരുതേണ്ടോര്‍!
രോഗം പല വിധ,മെല്ലാം വേരൊടെ
പിഴുതെറിയേണം, കൊമ്പുകള്‍ വെട്ടി-
യെറിഞ്ഞാലായിരമുളവാകും നാം
വേരുകള്‍ തേടുക വേരു മുറിക്കുക!
നാമും മരമാം നമ്മുടെ ജീവന്‍
നമ്മുടെ വേരില്‍, നമ്മുടെ വേരോ
മൗലികസത്യശതങ്ങളെയെല്ലാം
ചേര്‍ത്തരുളും സ്‌നേഹാര്‍ദ്രതയല്ലോ!
അതിനാല്‍ നമ്മുടെ വേരുകള്‍ നമ്മള്‍
അരിയരു,തവയാല്‍ മണ്ണിലുറച്ചേ
നിന്നിടണം, നാം തിന്മകള്‍തന്‍ വേ-
രരിയാനൊരുമിച്ചൊരു വാളാകാം!


Thursday 4 May 2023

വിധി, ദൈവം, നിയോഗം

വിധിയുണ്ടു, ദൈവമു, ണ്ടതുപോല്‍ നിയോഗവും!                              ഇവ മൂന്നുമൊന്നെന്നു കരുതരുതു, കര്‍മഫല-മനുഭവിച്ചറിയുമ്പൊഴതിനു മറ്റാരെയും                    പഴിചൊല്ലിടാതൊഴുകുവാന്‍ കഴിഞ്ഞീടണം!

ആത്മശോധന

Aനീ നിസ്വന്‍; നിസ്സംഗത്വം നിസ്വഭാവമായ് കാണ്മോന്‍;                  നീലയല്ലാകാശമെന്നറിയുമ്പോഴും നീല                                          നിഷ്‌കാമര്‍മത്തിന്റെ നിറമായ് കാണും വിഡ്ഡി                                    ശുഷ്‌കവേദാന്തം തമോഭാസ്‌കരനെന്നുള്ളറി-                                        വുള്ള നിന്‍ നിലയതിലേറെ നിശ്ശൂന്യം; നിന്റെ                                      ധര്‍മാര്‍ഥ കാമങ്ങള്‍ക്കുമപ്പുറത്തല്ലാ മോക്ഷ-                                        കാമത്തിലൂടാം മോക്ഷമെന്നറിഞ്ഞീടും നിന്റെ                ധര്‍മാര്‍ഥബോധംതന്നെ ബ്രഹ്മചര്യത്തിന്നുള്‍ക്കാ-                                മ്പെന്നതു മറന്നൊരീ ജീവിതം വ്യര്‍ഥംതന്നെ!

ജീവിതത്തിന്നെന്തര്‍ഥമെന്നു ചോദിച്ചാല്‍ വ്യര്‍ഥ-
മര്‍ഥാര്‍ഥിമാത്രം ഞാനെന്നോതേണ്ടി വരുന്നില്ലേ?


എന്റെ കൊച്ചേട്ടനും മലയാളലിപി പരിഷ്‌കരണവും

 ജോസാന്റണി (നാമപ്രിയന്‍)

സത്യജ്വാല മാസികയുടെ സ്ഥാപകഎഡിറ്ററും ഗ്രന്ഥകാരനുമായ ജോര്‍ജ് മൂലേച്ചാലിലിന്റെയും എന്റെയും മൂത്ത ചേട്ടന്‍ ജോസഫ് ജെ മൂലേച്ചാലില്‍ 2023 ഏപ്രില്‍ 14 വെള്ളിയാഴ്ച അന്തരിച്ചു. അദ്ദേഹത്തിന്റെ ചില മലയാളലിപി പരിഷ്‌കരണനിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധാര്‍ഹമായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അധികാരികളുടെ സമക്ഷത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളഭാഷാസ്‌നേഹികളുടെ ശ്രദ്ധയില്‍ അവ എത്തിക്കാന്‍ ശ്രമിക്കേണ്ടത് വളരെ മുമ്പേതന്നെ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കേട്ടറിയാന്‍ അവസരം ലഭിച്ച ഞങ്ങളുടെ കടമയാണെന്ന ബോധ്യത്തോടെയാണ് ഇതെഴുതി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

അദ്ദേഹത്തിന്റെ പതിനാറാം വയസ്സുമുതല്‍ മുപ്പത്താറാം വയസ്സുവരെ അദ്ദേഹം ജീവിച്ചിരുന്നത്  കേരളത്തിനു വെളിയിലായിരുന്നു. അതിനാല്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ ഇവിടെ നല്ലൊരു ജോലിയും സമൂഹവുമായുള്ള ഇഴുകിച്ചേരലും എളുപ്പമായിരിക്കില്ല എന്നായിരുന്നു, അദ്ദേഹം കരുതിയിരുന്നത് .എന്നാല്‍ ഗുരു നിത്യചൈതന്യയതി തന്നോടൊപ്പം കുറെക്കാലം ജീവിക്കാന്‍ എന്നെ ക്ഷണിച്ചതിനെത്തുടര്‍ന്ന്, എന്റെ അഭാവത്തില്‍, ഞങ്ങളുടെ അമ്മയോടൊപ്പം ജീവിക്കാനാണ് എന്റെ രണ്ടു ചേട്ടന്മാരും നാട്ടിലെത്തിയത്. കൊച്ചേട്ടനും കുടുംബത്തിനും തുടര്‍ന്നുളള നാല്പതു വര്‍ഷത്തോളം മലബാറിലാണെങ്കിലും, കേരളത്തില്‍ത്തന്നെ സ്‌കൂള്‍ അധ്യാപകരായി ജോലികിട്ടുകയുണ്ടായി. പ്രൈമറിസ്‌കൂള്‍ അധ്യാപനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തിവച്ചിരുന്നചില കുറിപ്പുകളാണ് ഈ ലേഖനത്തിന് അവലംബം. 

ഇത് പുതിയ തലമുറയ്ക്ക് ലിപികളുടെ ലോകംതന്നെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലവും ലോകവുമാണ്. എന്നാല്‍, ശാസ്ത്രീയമായി പരിഷ്‌കരിക്കപ്പടേണ്ട മലയാളഭാഷയുടെ ലിപിവ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ എത്രത്തോളം ആവശ്യമാണെന്നു സമര്‍ഥിക്കുന്നവയാണ് ആ കുറിപ്പുകള്‍. പുതിയ തലമുറയ്ക്ക് ലിപികളുടെ ലോകംതന്നെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലവും ലോകവുമാണ്. എങ്കിലും മലയാളലിപിവ്യവസ്ഥ കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാക്കാനാവുന്ന വിധത്തില്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കപ്പടേണ്ടതുണ്ട് എന്ന എന്റെ കൊച്ചേട്ടന്റെ നിര്‍ദേശം കാലാതീതപ്രസക്തിയുള്ളതാണ്.

വ്യഞ്ജനങ്ങള്‍ സ്വരങ്ങളോടു ചേര്‍ത്തെഴുതാന്‍ ഉപയോഗിക്കുന്നത് ാ ി, ീ, ു, ൂ, ൃ, ,െ ,േ ൗഎന്നീ ചിഹ്നങ്ങള്‍ ആണല്ലോ. വ്യഞ്ജനങ്ങളെ തമ്മില്‍ ചേര്‍ക്കാന്‍  ് ചിഹ്നവും ഉപയോഗിക്കുന്നു. എ എന്നും ഏ എന്നുമുള്ള  സ്വരങ്ങള്‍ ചേര്‍ക്കാനുള്ള ചിഹ്നം വ്യഞ്ജനത്തിനു മുമ്പായി ഉപയോഗിക്കുന്നതും ഓ എന്നും ഓ എന്നും ഉള്ള സ്വരങ്ങള്‍ ചേര്‍ക്കാന്‍ പ്രത്യേകിച്ച് ഓരോ ചിഹ്നങ്ങള്‍ ഇല്ലാത്തതും കൊച്ചുകുട്ടികളുടെ മനസ്സില്‍ മലയാളഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉളവാക്കുന്ന ആശയക്കുഴപ്പം തന്റെ അധ്യാപനജീവിതകാലത്ത് കണ്ടറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു, വ്യഞ്ജനങ്ങള്‍ക്കു ശേഷം എ, ഏ ഒ, ഓ എന്നീ സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേര്‍ക്കാനായി പുതിയ രണ്ടോ നാലോ സ്വരചിഹ്നങ്ങള്‍ കൂടി രൂപീകരിച്ച് പ്രചരിപ്പിക്കുന്നത് സമുചിതമായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. 

NB

(വ്യഞ്ജനങ്ങള്‍ക്കും എ, ഒ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ക്കും ശേഷം ാ കൂടി കൊടുത്ത് ഏ ഓ എന്നീ സ്വരങ്ങള്‍ വ്യഞ്ജനത്തോടു ചേര്‍ത്ത് പുതിയ സ്വരചിഹ്നങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കാം.)