Total Pageviews

Monday 1 June 2020

ശ്രുതികൊണ്ടു രണ്ടു ജാലം


''ഗുണഗണനായക, നീയറിഞ്ഞിടേണം

ഗണപതി, നിന്നുടെ കൊമ്പോടിച്ചതാലാ-

ണെഴുതു,വതൊക്കെ മൊഴിഞ്ഞിടുന്ന വ്യാസന്‍

മൊഴിമിഴിയായറിയുന്നു വേദമെല്ലാം!



അറിയുക വേദരഹസ്യമൊക്കെയെന്നും

നിറവിലൊലിക്കുവതേതു ഭൂതജാലം?

ഗഗനമതിന്നൊലിയൊയൊലിച്ചുവന്നീ

ഗഹനത, ശബ്ദമടക്കുമിന്ദ്രജാലം!



അറിയുക, നിന്‍ ശ്രുതികൊണ്ടു രണ്ടു ജാലം

അറിവു വിടര്‍ത്തി നിരത്തു മര്‍ഥജാലം!

അറിവിലുമേറിയ നാദമെന്ന ബ്രഹ്മം

നിറമിഴിയായി നിറയ്ക്കു മാത്മജാലം!!



സകലതിനും പൊരുളായുണര്‍ന്നുവന്നു-

ള്ളകമലരാം ഗഗനാര്‍ഥമെന്നു കാട്ടാന്‍

അകമിഴിയിങ്ങു പുറംതൊലിക്കകത്തായ്

ഗഹനതയൊക്കെയൊതുക്കി, ഗീതയാക്കി!''